Friday, May 15, 2009

മാമ്പൂപ്പാടവും പുതിയ സിനിമാപ്പക്ഷിക‌ളും

ഗിരീഷ് പുത്തഞ്ചേരിസാര്‍ രചിച്ച് പല സംഗീത സം‌വിധായക‌ര്‍ ഈണം പക‌ര്‍ന്ന ശ്രവണ‌സുഖം ന‌ല്‍കുന്ന കുറേ പാട്ടുക‌‌ള്‍ ഇറങ്ങിയിട്ടുണ്ട്. കേള്‍ക്കുന്ന‌തൊക്കെ കൊള്ളാം. അര്‍ത്ഥം നോക്കിയാല്‍.. ഹൊ ന‌മിച്ചു പോകും. ശ്രവണ‌സുഖ‌വും കവിത്വവുമുള്ള കുറേ വാക്കുക‌ള്‍ എടുത്ത് ചുമ്മാ പ്ര‌ത്യേകിച്ച് ഒര‌ര്‍ത്ഥവും ഇല്ലാതെ ഉണ്ടാക്കിയ പാട്ടുക‌ളാണിത് എന്ന് എനിക്ക് തോന്നിയത് ഞാന്‍ ശാസ്തമ‌ംഗല‌ത്ത് താമ‌സിക്കുന്ന കൊണ്ടാണോ?

ഈ അര്‍ത്ഥമില്ലായമ ഒക്കെ ഉടലെടുക്കുന്നത് അണ്ണാ.. ഒരു വരി "മ" യില്‍ തുടങ്ങിയാല്‍ അടുത്തതും "മ" തന്നെ വേണമെന്ന് അണ്ണന് നിര്‍ബ്ബന്ധമുള്ളത് കൊണ്ടല്ലേ? അത് ഓക്കെ. അണ്ണന്റെ വരി. അണ്ണന്റെ "മ". അതിനിങ്ങനെ അക്രമിക്കാവോ അണ്ണാ?

ചിത്രം : ഓർക്കുക വല്ലപ്പോഴും
സംഗീതം: എം.ജയചന്ദ്രൻ

"നല്ല മാമ്പൂപ്പാടം പൂത്തെടീ പെണ്ണേ
കുഞ്ഞുമഞ്ഞക്കിളി കണ്ണേ
കണ്ണാരേ മഞ്ഞണിഞ്ഞ മാൻകുരുന്നേ"

മാമ്പൂപ്പാടമേ! - മാവ് പാടത്ത് കൃഷിചെയ്ത് അതില്‍ പൂപിടിച്ച ഈ പാടം. .. അങ്ങന‌ത്തെ ഒരു പാടം .... ഒരൊന്നരപ്പാടമാരിക്കും. ഹോ എന്നാ ക്രിയേറ്റിവിറ്റി!
കുഞ്ഞുമഞ്ഞക്കിളിക്കണ്ണേ - ഹോ .. ആ പെങ്കൊച്ചിന്റെ കണ്ണെന്നാ കണ്ണാരിക്കും. നാട്ടില്‍ കാണാറുള്ള മ‌ഞ്ഞക്കിളിക്ക് ചുവപ്പു വട്ടത്തില്‍ കറുത്ത കണ്ണാണേ.
കണ്ണാരേ ന്നു വെച്ചാ എന്നതാണോ എന്തോ?

ചിത്രം: ബനാറസ്‌
സംഗീതം: എം.ജയചന്ദ്രൻ

"പ്രിയനൊരാൾ ഇന്നു വന്നുവോ
എന്റെ ജാലകത്തിലെ
രാത്രി മൈന കാതിൽ മൂളിയോ "


രാത്രിമൈന‌യോ? അതെന്ത് പക്ഷി‌യാന്നോ എന്തോ?
(ഈ പാട്ടിന്റെ ബാക്കിഭാഗം ഒരു ര‌ക്ഷയുമില്ല. അതുകൊണ്ട് വിട്ടുപിടിക്കുന്നു)


ചിത്രം: ബനാറസ്‌
സംഗീതം: എം.ജയചന്ദ്രൻ

കൂവരം കിളിപൈതലേ
കുണുക്കു ചെമ്പകതേൻ തരാം
കുന്നോളം കുമ്പാളേൽ മഞ്ഞളരച്ചുതരാം
ആമ്പലക്കുളിരമ്പിളി
കുടനിവർത്തണതാരെടീ
മുത്താരം കുന്നുമേൽ മാമഴമുത്തണെടീ
കുപ്പിവളയ്‌ക്കൊരു കൂട്ടുമായ്‌
കുട്ടിമണിക്കുയിൽ കൂകി വാ
പൊന്നാരേ മിന്നാരേ മിടുക്കിക്കുഞ്ഞാവേ

അല്ലാ. ഇതെന്തോന്നാ ഈ ആമ്പല‌ക്കുളിര്?
മുത്താരം : മ‌ല‌യാള സിനിമാഗാരചയിതാക്ക‌ള്‍ ലോഭമില്ലാതെ ഉപയോഗിക്കുന്ന ഒരു വാക്കാണ് മുത്താരം. മുത്താരം കുന്ന്, മുത്താരം മുത്ത്, മുത്താരം മുത്താന്‍, മുത്താരമായ് മാറാം, മുത്താരം കല്ല്, മുത്താരം കെട്ടട്ടെ. ഹൊ! ഇതു കൂടാതെ മിന്നാരം, പുന്നാരം എന്നിവയും ഉണ്ടേ...
കുട്ടിമണിക്കുയിൽ : മ‌ല‌യാള സിനിമാഗാരചയിതാക്ക‌ള്‍ സാഹിത്യത്തിന് സംഭാവന ചെയ്ത മ‌റ്റൊരു സാങ്കല്പ്പിക പക്ഷി. ബാക്കിയുള്ളവ താഴെ ചേര്‍ക്കുന്നു. കടപ്പാട് ജ്ഞാനിയായ അനോണി അന്തോണിയുടെ
"സിനിമാക്കിളി ക്വിസ്: (വേറേ ഒരു പണിയുമില്ല)" എന്ന പോസ്റ്റിന്.
കുട്ടിമണിക്കുയിൽ,കരിമിഴിക്കുരുവി,വാഴപ്പൂങ്കിളി,അമ്മൂമ്മക്കിളി,കൃഷ്ണപക്ഷക്കിളി,താമരക്കുരുവി,ഓലേഞ്ഞാലി കുരുവി,രാത്രിമൈന‌,മഞ്ചാടിമൈന.

പൊന്നാര്യൻ കൊയ്യുമ്പം തുമ്പിക്ക്‌ ചോറൂണ്‌
കട്ടുറുമ്പമ്മേ കുട്ടികുറുമ്പിൻ കാതുകുത്താണിന്ന്
വെള്ളാരം കല്ലിന്മേൽ വെള്ളിനിലാവില്ലേ
തുള്ളിത്തുളുമ്പും പൂമണിപ്പെണ്ണിൻപാദസരം തീർക്കാൻ
മടിച്ചിത്തത്തേ മുറുക്കാൻ തെറുത്തുതരാം വരമ്പിൽ
കല്യാണം കൂടാനായ്‌ നെല്ലോലപ്പന്തലിടാം


പിന്നെ! തുമ്പി ചോറല്ലേ ശാപ്പിടുന്നത്.

ചേലോലും ചുണ്ടത്തെ ചിങ്ങനിലാവുണ്ണാൻ
ചില്ലുകൊക്കോടെ ചുറ്റിപ്പറക്കും
ചിന്നച്ചകോരം ഞാൻ
മാമ്പൂവിൻ മൊട്ടോലും മാറത്തെ മാമുണ്ണാൻ
മഞ്ചാടിമൈനേ മറ്റാരും കാണാതെന്നു വിരുന്നുവരും
കുറുഞ്ഞിപ്രാവേ കുറുകാൻ പയർവറുക്കാം കുളിരിൻ
കൂടാരം തേടാനായ്‌ അന്തിക്ക്‌ ചേക്കേറാം

മഞ്ചാടിമൈനേ : ദേ പുതിയ മൈന. എന്റണ്ണാ...............................
===========================================

ഇതെല്ലാം കണ്ടേച്ച് "എന്നാ ചൊണേണ്ടെങ്കി നീ എഴ്തെടാ ഒരു സിനിമാപ്പാട്ട്" എന്നാരും പറയല്ലേ.
പണ്ട് ജഗതിയുടെ ഒരു കഥാപാത്രം ഒരു സിനിമ‌യില്‍ പറയുന്നുണ്ട്.
"ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മക‌ള്‍ മേയുന്ന
തിരുമുറ്റ‌ത്തെത്തുവാന്‍ മോഹം." ഹും. ഇതൊക്കെയാണോടെ കവിത! ഓര്‍മ്മക‌ള് മേയും പോലും. ഓര്‍മ്മക‌ളെന്താ പശുക്ക‌ളോ മേയാന്‍? ഇത് കേക്കിന്‍. നല്ല ബെസ്റ്റ് കവിത.
കടലു കട കണ്ടു
കട കടലു കണ്ടു
കടലു കടയോടു കടല കടം ചോദിച്ചു.
കട കടോ കട കടോ കിടോ കിടോ
"

ഇതൊക്കെ തന്നെയല്ലേ ഇപ്പോ‌ള്‍ പ്രാക്ടിക്കല്‍ സിനിമാഗാന‌രചന?

11 comments:

വാനമ്പാടി said...

ഹ.. ഹ.. ഹ. ഇല്ലത്ത് ഉണ്ടെന്ന സങ്കല്പം. അതല്ലേ ഭാവന.. . കലാകാരന്റെ മനസിന്‌ ഏതറ്റം വരെയും പറക്കാം.നമുക്ക് മനസിലാവാത്തതെല്ലാം തെറ്റാണെന്ന് പറയാന്‍ പറ്റോ?

ഉറുമ്പ്‌ /ANT said...

:)

ശ്രീ ഗുണനന്‍ said...

കാട് കറുത്ത കാട് എന്നു പാടിയാല്‍ ഒരു കൂട്ടര്‍ കല്ലെറിയ്യും
എന്നാല്‍ പിന്നേയ് ഇങ്ങനെ പാടാം

ചക്കപറബ് പൂത്ത പോലെ
തേങ്ങകുലകള്‍ ഇളങ്കാറ്റിലാടും പോലെ
ചിരിക്കും പെണ്ണേ നിന്‍
പല്ലുകള്‍ പൊന്നാനദന്ത നിരകള്‍ പോലെ...

കവികള്‍ക്കും ജീവിക്കണ്ടെ

ശ്രീ ഗുണനന്‍ said...

അടിമേടിക്കാന്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അങ്ങനെ മുഴുവന്‍ കുറ്റം പറയാമോ ?

കുഞ്ഞുമഞ്ഞക്കിളി- മഞ്ഞനിറത്തിലുള്ള ചെറി കിളി
കണ്ണേ-അത് പിന്നെ സ്നേഹത്തില്‍ വിളിച്ചതല്ലേ

കണ്ണാരേ പൊന്നാരേ എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞ് കിണുങ്ങുന്നതല്ലേ

രാത്രിമൈന- അങ്ങനെയൊന്നുണ്ടോന്നു ചോദിച്ചാല്‍... മുച്ഛെ മാലൂം നഹി. ഇണക്കിളിയെന്ന അര്‍ത്ഥത്തില്‍ എടുത്തൂടെ അതിനെ?

കുട്ടുമണി എന്നത് ആ കുയില്‍ന്റെ പേരായിരിക്കും. മഞ്ചാടിമൈനയും അങ്ങനെയായിക്കൂടെ?

തുമ്പി ചോറുണ്ണുമോ എന്നറീയില്ല. ഞാന്‍ കൊടുത്ത് നോക്കീട്ടില്ല. പിന്നെ സന്തോഷഓം സ്നേഹോം ഒക്കെ അധികാകുമ്പോ ഇങ്ങനൊക്കെ ചെയ്തു നോക്കാന്‍ തോന്നില്ലേ?

( എന്നെ തല്ലണ്ട :) )

Calvin H said...

പുത്തഞ്ചേരി കൈവിട്ടു പോയി...
ഇപ്പോള്‍ പനച്ചൂരാന്‍ ആണ് നല്ലത്.....

ദിതും വായിക്കാം

Suмα | സുമ said...

ഹത് ബെസ്റ്റ് നിഷ്ക്കൂ...വട്ടിയൂര്‍ക്കാവ് താമസിക്കണോരുക്കും ഇതന്നെയാ തോന്നണേ [എനിക്കല്ല, അമ്മക്ക്]...
മാഷ്‌ ആ പറഞ്ഞ ആ അര്‍ഥങ്ങള്‍ ഒക്കെ ശെരിക്കു ചിരിപ്പിച്ചുട്ടോ...
ഈ രാത്രിമൈന‌,ആമ്പല‌ക്കുളിര്,വാഴപ്പൂങ്കിളി,മുത്താരം etc ഒക്കെ ഹിന്ദിലിക്ക് ട്രാന്‍സ്ലേറ്റ് ചെയ്തു എന്‍റെ റൂം മേറ്റ്‌സ്നു ചിരിച്ചതിന്റെ ഞാന്‍ കാരണം വിശദീകരിക്കണല്ലോ!!

ഹന്‍ല്ലലത്ത് Hanllalath said...

നമിച്ചു ആശാനെ...നമിച്ചു... :)

Sethunath UN said...

റിമ്മി ആന്റണി - പറ്റില്ല. എല്ലാം ഉദര‌നിമിത്തം എന്നു വിചാരിച്ചാല്‍... പറ്റില്ല. :-) ന‌ന്ദി
ഉറുമ്പ്‌ /ANT - :-)
ശ്രീ ഗുണനന്‍ : പിന്നല്ലാതെ.
പ്രിയ ഉണ്ണികൃഷ്ണന്‍ : ശ്ശോ! ഈ വാക്കെല്ലാം കൂടി ചേര്‍ത്ത് വാചക‌മായിട്ടൊന്ന് വായിച്ച് നോക്കിയേ. ബെസ്റ്റല്ലേ? :-) "എല്ലാം ഉദര‌നിമിത്തം"
cALviN::കാല്‍‌വിന്‍ : ശ്രീഹരീ. കിടിലമായിട്ട് ഇതിനെ കൊന്നാരുന്നല്ലേ നേര‌ത്തേ. :-) സത്യം
ㄅυмα | സുമ : ഉവ്വോ? ന‌ന്ദി :-)
hAnLLaLaTh : പ്ലീസ് ന‌മിക്കരുത്. എളിമ കൊണ്ട് പറയുന്നതാ. :-)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഞാനൊക്കെ ഏതു കോത്താഴത്തുകാരിയാണോ ആവോ!
ഒന്നു കേട്ടുനോക്കണമല്ലോ!

girishvarma balussery... said...

കൊഴപ്പം ല്ല .. പറഞ്ഞോളൂ.. ധൈര്യപൂര്‍വ്വം